പേജുകള്‍‌

2010/06/03

ഈ വര്‍ഷം ചുട്ടുപൊള്ളും

ലോകചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടാണ്‌ ഈ വര്‍ഷം ഭൂമിയില്‍ അനുഭവപ്പെടുക എന്ന്‌ ഓസ്‌ട്രേലിയയിലെ സൗത്ത്‌ വെയ്‌ല്‍സ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഹരിതഭവനവാതക മലിനീകരണത്തോത്‌ ഈ വിധത്തില്‍ ഉയര്‍ന്നാല്‍ അടുത്തവര്‍ഷം സ്‌ഥിതി ഇതിലും ഗുരുതരമാകുമത്രേ.
`വെറ്റ്‌ ബള്‍ബ്‌' ടെംപറേച്ചര്‍ എന്നാണ്‌ ഇപ്പോഴത്തെ കാലാവസ്‌ഥയെ ഗവേഷകര്‍ വിളിക്കുന്നത്‌. നനഞ്ഞ ത്വക്കിനു മുകളില്‍ ചൂട്‌ വായു ഒഴുകുന്ന പ്രതീതിയാണ്‌ ഈ കാലാവസ്‌ഥ ജനിപ്പിക്കുന്നത്‌. ഹ്യൂമിഡിറ്റി വളരെയധികം വര്‍ദ്ധിക്കുന്ന അന്തരീക്ഷമാണിത്‌. തെര്‍മോമീറ്റര്‍ ബള്‍ബിനു മുകളില്‍ നനഞ്ഞ തുണിവിരിച്ച്‌, വായു കടത്തിവിട്ടാണ്‌ വെറ്റ്‌ ബള്‍ബ്‌ ടെംപറേച്ചര്‍ അളക്കുന്നത്‌.
98.6 ഡിഗ്രി ഫാരന്‍ഹീറ്റാണ്‌ മനുഷ്യരുടെയും മിക്ക സസ്‌തനികളുടെയും ശരീരതാപനില. ഈ താപനിലയുള്ള ജീവികള്‍ക്കെല്ലാം ഈ വര്‍ഷം ജീവിതം ദുഷ്‌കരമാകും. ഇത്രയും ഉയര്‍ന്ന വെറ്റ്‌ ബള്‍ബ്‌ ടെംപറേച്ചര്‍ ഭൂമിയില്‍ ഇതാദ്യമായാണത്രേ.
സാധാരണ നിലയില്‍ കനത്ത ചൂടുള്ള അരിസോണ മരുഭൂമിപോലെയുള്ള സ്‌ഥലങ്ങളില്‍ ഹ്യുമിഡിറ്റി കുറവായിരിക്കും. അതുകൊണ്ട്‌ ശരീരം സ്വയം തണുക്കാന്‍ തയാറെടുപ്പു നടത്തും. എന്നാല്‍ ഈ വര്‍ഷം ഹ്യൂമിഡിറ്റിയും ഉയര്‍ന്നുനില്‍ക്കുന്നതുകൊണ്ട്‌ ശരീരം നന്നേ കഷ്‌ടപ്പെടും.
നേരത്തെ വെറ്റ്‌ ബള്‍ബ്‌ ടെംപറേച്ചര്‍ അനുഭവപ്പെട്ടിരുന്നത്‌ ചൂടുകാറ്റ്‌ അടിക്കുന്ന സൗദി അറേബ്യയുടെയും മറ്റും തീരപ്രദേശത്തുമാത്രമായിരുന്നു. എന്നാല്‍ ഇത്‌ ഏറെ ദിവസങ്ങളൊന്നും നീണ്ടുനില്‍ക്കാറില്ല.
കനത്ത ചൂടുമൂലം കൂടുതല്‍ പേരും എയര്‍ കണ്ടീഷനുകള്‍ വാങ്ങും. ഇത്‌ ഭൂമിയില്‍ വൈദ്യുതോര്‍ജ കമ്മി സൃഷ്‌ടിക്കും - ഗവേഷകര്‍ പറയുന്നു.ഗവേഷകരുടെ റിപ്പോര്‍ട്ട്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ